തിരുവനന്തപുരം : ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താത്‌കാലം ചെയ്യാവുന്ന സഹായങ്ങൾ ഒക്കെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണം. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു. സിപിഐഎം അല്ല സർക്കാരാണ് സഹായങ്ങൾ ചെയ്തത്. പുനരധിവാസം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്.
ടി സിദ്ദിഖിന് നേരെ ഉണ്ടായ കൂക്കി വിളി, മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേട്. ഇപ്പോഴും അവിടത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ് MLA. ശക്തമായി സംഭവത്തിൽ പ്രതിഷേധിക്കുന്നു. കൂലിക്ക് ആളെ വിളിച്ച് വരുത്തി അധിക്ഷേപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തി ലജ്ജാവഹം. കല്ലിട്ടു പോയെന്ന കെ രാജന്റെ പ്രസംഗം എന്തടിസ്ഥാനത്തിൽ. രാജൻ ഔദ്യോഗിക പരിപാടിയുടെ അന്തസ്സ് മനസ്സിലാക്കണം. 4 മാസം കൊണ്ട് സ്ഥലം കണ്ടെത്തി കല്ലിട്ടു, സർക്കാരിന് 1 വർഷം വേണ്ടിവന്നു സ്ഥലം കണ്ടെത്താൻ. റവന്യു മന്ത്രി അത് തിരുത്തി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.





























