തിരുവനന്തപുരം : എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതും അദ്ദേഹത്തിന്റെ പിന്തുണയും പാർട്ടിക്കും മുന്നണിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. വെള്ളാപ്പള്ളി നടത്തിയ വർഗീയ പരാമർശങ്ങളെ സമയബന്ധിതമായി തിരുത്താനോ വിമർശിക്കാനോ കഴിയാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയുമായി അകറ്റാൻ ഇടയാക്കിയെന്നും വിമർശനം. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്യുന്നവർക്കിടയിൽ പോലും ഇത് സംശയങ്ങൾ ഉണ്ടാക്കിയെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയും പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ട് എന്നും യോഗത്തിൽ ഉയർന്നു.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണയത്തെ കണ്ണൂരിലെ മുതിർന്ന നേതാവ് പി ജയരാജൻ രൂക്ഷമായി കുറ്റപ്പെടുത്തി. തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിച്ചതും പയ്യന്നൂരിൽ ടിഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കിയതും ഉചിതമായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂരിലെ സംഘടനാ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ജില്ലയിലെ തിരിച്ചടിക്ക് കാരണമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്നും സംസ്ഥാന സമിതി അംഗങ്ങൾ ആവശ്യപ്പെ






























