വിവാദ ഉത്തരവ് പിന്‍വലിച്ചശേഷവും മരംമുറിക്ക് അനുമതി നല്‍കി ; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വിവാദമായ മരംമുറി ഉത്തരവിൽ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയാതെയാണ് വിജിലൻസ് റിപ്പോർട്ടിൽ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാൽ വീഴ്ച വരുത്തിയ വിവിധ റെയ്ഞ്ച് ഓഫീസുകൾ ഏതെല്ലാമാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയ്ഞ്ച് ഓഫീസർമാർക്കാണ് മരംമുറി സംഭവത്തിൽ വലിയ വീഴ്ചയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇവർ വിവാദ ഉത്തരവ് പിൻവലിച്ചശേഷവും മരംമുറിക്ക് അനുമതി നൽകി. ഏറ്റവും കൂടുതൽ മരംമുറി നടന്നിരിക്കുന്നത് അടിമാലി, നേര്യമംഗലം റെയ്ഞ്ചുകളിലാണ്. ഈ രണ്ട് റെയ്ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്ഞ്ച് ഓഫീസറായിരുന്നു. ഡി.എഫ്.ഒ യുടെ നിർദേശം അവഗണിച്ചും ഈ ഉദ്യോഗസ്ഥൻ മരംമുറിക്കാൻ അനുമതി നൽകിയെന്നും എട്ട് പാസുകൾ നൽകിയത് വില്ലേജ് ഓഫീസറുടെ അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

1993-ലെ പട്ടയഭൂമിയിൽ മരംമുറിക്ക് അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് കൊന്നത്തടി വില്ലേജ് ഓഫീസർക്കും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എരുമേലിയിൽ സംരക്ഷിത വനത്തിലും മരംമുറിയുണ്ടായി. ഇതിലും വില്ലേജ് ഓഫീസർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...