കൊച്ചി: ബാർ കോഴ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനും. പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും ഇന്ന് അത് ആയിരത്തിലേറെയാക്കി പിണാറായി സർക്കാർ വർധിപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു. സർക്കാരും ബാർ ഉടമകളുമായി ചർച്ച നടന്നിരിക്കുന്നു. ബാർ ഉടമകളും സർക്കാരും തമ്മിൽ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും സുധീരൻ പ്രതികരിച്ചു. വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ മദ്യനയത്തിൽ അടിമുടി മാറ്റം വരുത്തണമെന്നും ഒരു കാരണവശാലും ഐടി പാർക്കുകളിൽ മദ്യത്തിന് അനുമതി നൽകാൻ പാടില്ലെന്നും സുധീരൻ ആവശ്യപ്പെട്ടു. വാർത്തകൾ പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും വാർത്തയുടെ സത്യാവസ്ഥ പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നും സുധീരൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1