Thursday, April 18, 2024 2:58 am

പോപ്പുലര്‍ കേസില്‍ കോമ്പിറ്റെന്റ് അതോറിറ്റി ഇതുവരെ എന്തുചെയ്തു ? പിടിച്ചെടുത്ത കാറുകളും സ്വത്തുക്കളും എവിടെ ? എന്തു ചെയ്തു ? ; 10 ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ശക്തമായ വാദമുഖങ്ങളുമായി നിക്ഷേപകര്‍ കേരളാ ഹൈക്കോടതിയില്‍. കോമ്പിറ്റെന്റ് അതോറിറ്റി നിക്ഷേപകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും തികഞ്ഞ അനാസ്ഥയാണ് സഞ്ജയ്‌ കൌളിന്റെ ഭാഗത്തുനിന്നും ഉള്ളതെന്നും നിക്ഷേപകര്‍ കോടതിയില്‍ ബോധിപ്പിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനിലെ (PGIA) 274 അംഗങ്ങള്‍ ഒപ്പിട്ട റിട്ട് ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. WPC 4998/2021 നമ്പരായി ഫയലില്‍ സ്വീകരിച്ച ഹര്‍ജി ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്. വിശദമായ വാദം കേട്ട കോടതി കോമ്പിറ്റെന്റ് അതോറിറ്റി നാളിതുവരെ ചെയ്ത നടപടികള്‍ 10 ദിവസത്തിനകം രേഖാമൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്ന്  സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഇടക്കാല ഉത്തരവിട്ടു. നിക്ഷേപകര്‍ക്ക് വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

Lok Sabha Elections 2024 - Kerala

പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ബഡ്സ് ആക്ട് പ്രകാരം എത്ര അറ്റാച്ച്മെന്റ്കള്‍ ചെയ്തിട്ടുണ്ടെന്നും ഇങ്ങനെ ചെയ്ത ഭൂമിയുടെയും മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളുടെയും പൂര്‍ണ്ണ വിവരം ബഡ്സ് കോടതിയില്‍ നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്രയെണ്ണമെന്നും കോടതി ചോദിച്ചു. ഇതിന്റെ പൂര്‍ണ്ണവും വിശദവുമായ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്‌ ലേലം ചെയ്തോ, ഉണ്ടെങ്കില്‍ ഓരോന്നിനും ലേലത്തുക എത്രയാണ് ലഭിച്ചത്, ഈ തുക പ്രത്യേക ബാങ്ക് അക്കൌണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

കോമ്പിറ്റെന്റ് അതോറിറ്റക്ക് ഇതല്ലാതെ മറ്റെന്തെങ്കിലും ജോലി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ച കോടതി നിക്ഷേപകര്‍ക്ക് പരാതി നല്‍കുവാന്‍ എന്ത് സംവിധാനമാണ് കോമ്പിറ്റെന്റ് അതോറിറ്റി ഒരുക്കിയിട്ടുള്ളതെന്നും ചോദിച്ചു. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയാല്‍ രണ്ടുഭാഷകളിലെ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിക്കണം എന്ന ബഡ്സ് ചട്ടം പാലിച്ചിട്ടുണ്ടോയെന്നും ഓഫീസ് എവിടെയാണെന്നും ഓഫീസ് വിലാസവും വെബ്സൈറ്റ് വിലാസവും എവിടെയെന്നും കോടതി ചോദിച്ചു.

കേരളത്തിലെ 14 ജില്ലകളിലെ ബഡ്സ് കോടതികളില്‍ കേസുകള്‍ നടത്തിയാല്‍ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കുവാന്‍ കാലതാമസം ഉണ്ടാകുമെന്നും ആയതിനാല്‍ പോപ്പുലര്‍ കേസുകള്‍ എല്ലാം ഏതെങ്കിലും ഒരു ബഡ്സ് കോടതിയില്‍ നടത്തണമെന്നും നിക്ഷേപകര്‍ക്ക് വേണ്ടി ഹാജരായ ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിശദമായ വാദംകേട്ട കോടതി ഡിസംബര്‍ 13 ന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

കൊശമറ്റം ഫിനാന്‍സ് കടപ്പത്ര തട്ടിപ്പ് ; പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...