വനിതാശാക്തീകരണ പദ്ധതിയെ അധിക്ഷേപിച്ചു ; തമിഴ്‌നാട്ടിൽ ഖുഷ്ബുവിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ പദ്ധതിയെ, ‘പിച്ച’യെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗവും ബി.ജെ.പി നേതാവുമായ ഖുഷ്ബു സൂന്ദറിനെതിരെ വ്യാപക പ്രതിഷേധം. സമീപകാലത്ത് തമിഴ്‌നാട്ടിൽ നടന്ന 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചലചിത്ര നിർമ്മാതാവ് ജാഫർ സാദിഖിക്കിനെക്കുറിച്ചും സംസാരിക്കവേയായിരുന്നു ഖുഷ്ബുവിന്റെ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ആയിരം രൂപ പിച്ച നൽകിയാൽ ഡി.എം.കെക്ക് സ്ത്രീകൾ വോട്ട് ചെയ്യില്ല. തമിഴ്‌നാട്ടിലെ ലഹരിമരുന്ന് വിപത്ത് തടയാൻ സർക്കാർ ശ്രമിക്കുന്നില്ല. സർക്കാർ മദ്യവിൽപന മേഖലയായ, ടാസ്മാക്കിനെ തടഞ്ഞാൽ ആയിരം രൂപ പിച്ച വാങ്ങേണ്ട അവസ്ഥ സ്ത്രീകൾക്ക് വരില്ലെന്നും ഖുഷ്ബു പറഞ്ഞു

ഖുഷ്ബുവിന്റെ പരാമർശത്തിന് പിന്നാലെ ഡി.എം.കെയുടെ വനിതാവിഭാഗം സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തി. എന്നാൽ വിവാദത്തിനെതിരെ പ്രതികരണവുമായി ഖുഷ്ബുവും രംഗത്തുവന്നു. തന്നെ വാർത്തകൾക്കായി ഡി.എം.കെ വേട്ടയാടുകയാണെന്ന് പറഞ്ഞ ഖുഷ്ബു, ലഹരിമരുന്ന് ഭീഷണിയിൽ നിന്നും, ടാസ്മാകിൽ നിന്നും തമിഴ് ജനതയെ സംരക്ഷിക്കാനാണ് താൻ സംസാരിച്ചതെന്നും എക്‌സിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...