Thursday, May 23, 2024 9:26 am

കേരളത്തിലെ കര്‍ഷകരില്‍ നിന്നും പരമാവധി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ അരിയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ കേരളത്തിലെ കര്‍ഷകരില്‍നിന്നും പരമാവധി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോക്ക് ഇതിന്‍റെ പൂര്‍ണചുമതല സര്‍ക്കാര്‍ കൈമാറി. കുട്ടനാട്-അപ്പര്‍ കുട്ടനാട് അടക്കം സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും നെല്ല് അടിയന്തരമായി സംഭരിക്കാനാണ് നിര്‍ദേശം.

നിലവിലെ സംഭരണ നടപടികള്‍ വേഗത്തിലാക്കാനും നടപടിയായി. വേനല്‍ മഴ കര്‍ഷകര്‍ക്കും ഉല്‍പന്നത്തിനും നാശം സൃഷ്ടിക്കാത്ത വിധം സംഭരണം നടത്തണമെന്ന് ജില്ലഭരണ കൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാഹനങ്ങള്‍-തൊഴിലാളികള്‍, യന്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ജില്ല ഭരണകൂടങ്ങളുടെ ദൗത്യം. കൊവിഡ് രാജ്യവ്യാപകമായ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരളത്തില്‍ സംഭരണം ശക്തമാക്കുന്നത്. കേരളം അരി വാങ്ങിയിരുന്ന പലസംസ്ഥാനങ്ങളും നിലവില്‍ കൊവിഡ് ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് ആറുലക്ഷം ടണ്‍ അരിയെങ്കിലും സംഭരിച്ച്‌ സ്റ്റോക്ക് ചെയ്യാനാണ് തീരുമാനം.

നിലവില്‍ നെല്ല്സംഭരണം സപ്ലെെകോയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ മില്ലുകളാണ് നടത്തുന്നതെങ്കിലും നടപടികള്‍ വേഗത്തിലാക്കി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയുടെ തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് ഗോഡൗണുകളിലും വെയര്‍ഹൗസിങ് കോര്‍പറേഷന്‍റെ ഗോഡൗണുകളിലും എത്തിക്കാനാണ് നിര്‍ദേശം. അതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് നിലച്ച നെല്ല് സംഭരണത്തിനും തുടക്കമായി. സര്‍ക്കാര്‍ ഇടപെടലില്‍ ഇക്കുറി ഇടനിലക്കാരെ ഒഴിവാക്കാനായതും കര്‍ഷകര്‍ക്ക് നേട്ടമായി. മുന്‍പ് സ്വകാര്യമില്ലുകളായിരുന്നു നെല്ല് സംഭരിച്ചിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവയവക്കടത്ത് : പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പോലീസ് ; ഡൽഹിയിൽ നിന്നും ആളെ...

0
കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അവയവക്കടത്തിൽ...

മോദിയുടെ തമിഴ്നാടിനെതിരായ പരാമർശം ; വ്യാപക പ്രതിഷേധം

0
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന...

അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നു ; നീക്കം പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനിടെ

0
ന്യൂഡല്‍ഹി : അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന്...

ബംഗ്ലാദേശ് എം.പി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു ; മൂന്ന് പേർ പിടിയിൽ

0
ബംഗ്ലാദേശ്: ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ...