പാലാ : ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ്പ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയും ഭര്‍ത്താവും നടന്നു പോകുമ്പോള്‍ വര്‍ക്ക് ഷോപ്പിൽ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം.
യുവതിയെ കമന്‍ന്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വര്‍ക് ഷോപ്പ് ഉടമയും കൂട്ടാളികളും അടിച്ചു വീഴ്ത്തുകയും യുവതിയെ ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വണ്ടിയിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പോലീസ് വരുന്നതിന് തൊട്ടു മുന്‍പ് പ്രതികള്‍ അവിടുന്ന് വാഹനത്തില്‍ കടന്നു കളഞ്ഞു. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.






























