ഒരുമയുടെ പെരുമ പേറുന്ന കായിക ഇനം ; ഇന്ന് ലോക ഫുട്‍ബോൾ ദിനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോകം എക്കാലവും ഒരേ മനസോടെ പിന്തുണച്ച ചുരുക്കം ചില സംഭവ വികാസങ്ങളെ ആധുനിക കാലത്ത് ഉണ്ടായിട്ടുള്ളൂ. ആയുധം താഴെവച്ച് കളിക്കളത്തിലെ വിസിലിന് കാതോർത്തവരുടെ ചരിത്രമുള്ള, ഭാഷയുടെ, ദേശത്തിന്റെ, വർണത്തിന്റെ, സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ ഒരുമിപ്പിച്ചവരുടെ പാരമ്പര്യമുള്ള ഫുട്‍ബോളിന് മാത്രം അവകാശപ്പെട്ടതാണ് ആ വിശേഷണം.

ഇന്ന് ഡിസംബർ 10 ലോക ഫുട്‍ബോൾ ദിനം. രണ്ട് നൂറ്റാണ്ട് പിന്നിട്ട വഴികളിൽ മനുഷ്യരെ ഒന്നിപ്പിച്ച കാൽപ്പന്ത് കളിയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരുകയില്ല. നാല് വർഷം കൂടുമ്പോൾ വിരുന്നുവരുന്ന ഫുട്‍ബോളിന്റെ വിശ്വമാമാങ്കത്തിന്റെ മൂർധന്യത്തിൽ എത്തി നിൽക്കവെയാണ് ഇക്കുറി ഈ ആഘോഷവും കടന്നു വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കായിക ഇനമാണ് ഫുട്‍ബോൾ എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. കാരണം ലോകത്ത് ഏകദേശം 250 ദശലക്ഷം ആളുകൾ ഫുട്ബോൾ കളിക്കുന്നുണ്ടെന്നും അവരിൽ തന്നെ 120 ദശലക്ഷം പേർ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാണെന്നും ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ആഗോള തലത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്ലബ്ബുകളുടെ എണ്ണം 300,000 ആണ്. മറ്റ് ടീമുകൾ ഏതാണ്ട് 1.5 ദശലക്ഷത്തോളവും വരും.

എന്നാൽ കേവലമായ കണക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നല്ല ഫുട്‍ബോളിന്റെ സ്ഥാനം. മൂന്നാം ലോക രാജ്യങ്ങളിൽ പോലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫുട്‍ബോൾ ജനകീയമായി തുടങ്ങി. ദാരിദ്ര്യം നിറഞ്ഞാടുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, ഏഷ്യയിലെ കുഞ്ഞൻ രാജ്യങ്ങളിലും ഫുട്‍ബോൾ സ്ഥാനം നേടി. വികസിത, അവികസിത രാജ്യമെന്ന ഭേദമില്ലാതെ ഫുട്‍ബോളിനെ നോക്കി കാണാൻ ലോകം പഠിച്ചതിന്റെ ഫലമായാണ് ലോകകപ്പ് ഫുട്‍ബോളിലെ കുഞ്ഞൻ രാജ്യങ്ങളുടെ അട്ടിമറി ജയങ്ങൾ.

ഇന്ന് മറ്റൊരു ഫുട്‍ബോൾ ദിനം കൂടി കടന്നു പോവുമ്പോൾ നാം ഓർക്കേണ്ട പ്രതിഭകൾ നിരവധിയാണ്. പെലെയും മറഡോണയും ക്രൈഫും ബെക്കൻബോവറും യൂസേബിയോയും ഗാരിഞ്ചയും ഉൾപ്പെടെ പേരെടുത്ത് പറഞ്ഞാൽ തീരാത്ത അത്രയും പ്രതിഭകൾ അടക്കി വാണിരുന്ന കളിക്കളങ്ങൾ ഇന്നും ആരധകർക്ക് ആവേശത്തിന്റെ ഇടങ്ങളാണ്.

ഇതിഹാസങ്ങൾ മാറിമാറി വരുമെന്നതാണ് ഫുട്‍ബോളിന്റെ സൗന്ദര്യം ഇന്നത് മെസിയിലും റൊണാൾഡോയിലും എത്തി നിൽക്കുമ്പോഴും പഴയ കാൽപ്പന്ത് കളിയോടുള്ള ആളുകളുടെ അഭിനിവേശത്തിൽ മാറ്റമൊന്നുമില്ല. അത് കൊണ്ട് തന്നെയാണ് ഈ കളി ഇന്നും പകരം വെയ്ക്കാനാവാത്ത വിധം ആളുകളിൽ ലഹരിയായി പടരുന്നത്. ഇനിയും ഇത് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...