നവജാത ശിശുക്കളെ കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ടു ; യുവാവും രണ്ട് യുവതികളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പനാജി : ഗോവയില്‍ രണ്ട് നവജാത ശിശുക്കളെ കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവും രണ്ട് യുവതികളും അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ ത്രിപാല്‍ നായികിനെ (36) യും 30, 22 വയസ്സുള്ള യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രണ്ട് നവജാത ശിശുക്കളെ യുവതികള്‍ പ്രസവിച്ചതാണെന്നും ത്രിപാല്‍ നായിക്കാണ് ഇവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും പോലീസ് വെളിപ്പെടുത്തി.

ഗോവയില്‍ വെച്ച്‌ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് രണ്ട് നവജാത ശിശുക്കളെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശികളായ മൂവരും കെട്ടിടനിര്‍മാണ ജോലികള്‍ക്കായാണ് ഗോവയിലെത്തിയത്. ഒരേസ്ഥലത്ത് ജോലിചെയ്യുന്ന രണ്ട് യുവതികളുമായും ത്രിപാല്‍ നായിക്കിന് അടുപ്പമുണ്ടായിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌ വിവാഹവാഗ്ദാനം നല്‍കി ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ച്‌ രണ്ടുപേരെയും ഗര്‍ഭിണിയാക്കി.

2021 ജൂണിലാണ് 30 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ത്രിപാലിന്റെ നിര്‍ബന്ധപ്രകാരം ഗോവയിലെ വീട്ടില്‍വെച്ചായിരുന്നു പ്രസവം നടന്നത്. ഗര്‍ഭിണിയായ 22 കാരിയും ഈ സമയം ഇവരോടൊപ്പമുണ്ടായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ത്രിപാല്‍ നായിക്ക് കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ടു.

അതെ സമയം ഗര്‍ഭിണിയായ 22 കാരി കഴിഞ്ഞമാസമാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായത് നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് യുവതി ത്രിപാലിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് യുവതിയും ത്രിപാലും ചേര്‍ന്ന് ജനിച്ച്‌ രണ്ടാംദിവസം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഈ കുഞ്ഞിന്റെ മൃതദേഹവും രഹസ്യമായി കാട്ടിനുള്ളില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പിന്നീട് ത്രിപാല്‍ നായിക്ക് രണ്ട് യുവതികളെയും ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. താന്‍ വിവാഹിതനാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. യുവതികളോട് സ്വന്തം കാര്യം നോക്കാനും ആവശ്യപ്പെട്ടു. പിന്നാലെ യുവാവ് നാട്ടിലേക്ക് തിരിച്ചു. യുവതികളും തിരികെ ഒഡീഷയിലേക്ക് മടങ്ങി.

എന്നാല്‍ യുവതികളെ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ത്രിപാല്‍ അപ്രതീക്ഷിതമായാണ് ജൂലായ് 26-ന് 22-കാരിയുടെ ഗ്രാമത്തിലെത്തിയത്. വീണ്ടും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്ന് കണ്ടെത്തുകയും ഗ്രാമത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകവും മറ്റുവിവരങ്ങളും പുറത്തറിയുന്നത്.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ത്രിപാല്‍ എല്ലാം വെളിപ്പെടുത്തിയതോടെ 22 കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇവരെ ഗോവയിലെത്തിച്ചു. വനത്തിനുള്ളില്‍നിന്ന് രണ്ട് ശിശുക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാംപ്രതിയായ 30 കാരിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...