മീന്‍കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ കുടുംബത്തിന് നല്‍കിയ 37കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മീന്‍കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ കുടുംബത്തിന് നല്‍കിയ 37കാരന്‍ അറസ്റ്റില്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ വരുണ്‍ അറോറയാണ് അറസ്റ്റിലായത്.

വിഷം കലര്‍ത്തിയ മീന്‍കറി കഴിച്ച അറോറയുടെ ഭാര്യാസഹോദരിയും അമ്മായിയമ്മയും മരിച്ചു. വിഷം ഉള്ളില്‍ചെന്ന ഭാര്യ ദിവ്യ ഫെബ്രുവരി മുതല്‍ കോമയില്‍ കഴിയുകയാണ്. ഭാര്യാമാതാവ് അനിത ശര്‍മ, ഭാര്യാ സഹോദരി പ്രിയങ്ക എന്നിവരാണ് മരിച്ചത്. താലിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ വളരെ പതുക്കെ മാത്രമാകും മരണം സംഭവിക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.

മാര്‍ച്ച്‌ 22ന് അനിത ശര്‍മ താലിയം ഉള്ളില്‍ചെന്ന് മരിച്ചതായി സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരിയില്‍ താലിയം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അനിത ശര്‍മയുടെ മകള്‍ ദിവ്യ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. കൂടാതെ ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു മകള്‍ ഫെബ്രുവരി 15ന് ചികിത്സയിലിരിക്കെ മരിച്ചതായും കണ്ടെത്തി. ഇവരുടെ ശരീരത്തില്‍ താലിയം ചെന്നതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ദിവ്യയുടെ പിതാവ് 62കാരനായ ദേവേന്ദ്ര മോഹന്‍ ശര്‍മ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. താലിയം ശരീരത്തിലെത്തിയതിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വരുണ്‍ ജനുവരി അവസാനത്തോടെ വീട്ടിലെത്തുകയും മീന്‍കറി പാകം ചെയ്ത് കുടുംബത്തിന് നല്‍കിയതായും തെളിഞ്ഞു. കൂടാതെ വരുണിന്‍റെ വീട്ടില്‍ നിന്ന് പോലീസ് താലിയവും കണ്ടെടുത്തു.

മാര്‍ച്ച്‌ 23നാണ് പോലീസ് വരുണ്‍ അറോറയെ അറസ്റ്റ് ചെയ്യുന്നത്. ദേവേന്ദ്ര മോഹന്‍ ശര്‍മ നല്‍കിയ പരാതിയിലാണ് അറസ്റ്റ് അറോറയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപ് കണ്ടുകെട്ടി. ഇന്‍റര്‍നെറ്റില്‍ താലിയത്തെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും അറോറ തിരഞ്ഞിരുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഇയാള്‍ താലിയം വാങ്ങുകയും ചെയ്തിരുന്നു.

ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ അപമാനത്തിന് മറുപടിയായാണ് താലിയം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതെന്ന് വരുണ്‍ പോലീസിന് മൊഴി നല്‍കി. വരുണിന്‍റെ പിതാവ് മരിച്ച അതേ സമയത്തുതന്നെ ദിവ്യ ഗര്‍ഭിണിയായിരുന്നു. പിതാവ് തന്‍റെ കുഞ്ഞിന്‍റെ രൂപത്തില്‍ തിരിച്ചുവരുന്നതായും അയാള്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദിവ്യയുടെ ഗര്‍ഭം കുടുംബം അലസിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ വരുണ്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഇതാണ് ഭാര്യയുടെ കുടുംബത്തിനോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...