സെലന്‍സ്‌കി പുടിനായി ; ജോ ബൈഡന് വീണ്ടും നാക്കുപിഴ, തലയിൽ കൈവച്ച് അമേരിക്കൻ ജനത

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തില്‍ വിമര്‍ശനങ്ങളും മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന മുറവിളിയും ഉയരുന്നതിനിടെ തുടര്‍ച്ചയായി നാക്കുപിഴയുമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡന്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ എന്നും കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നും വിശേഷിപ്പിച്ചതാണ് ഒടുവിലത്തേത്. വാഷിങ്ടണിലെ നാറ്റോ ഉച്ചകോടിയില്‍ സെലെന്‍സ്‌കിയെ സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ആദ്യത്തെ നാക്കുപിഴ. എന്നാല്‍, തെറ്റ് ഉടന്‍ തിരിച്ചറിഞ്ഞ ബൈഡന്‍, പുടിൻ എന്നത് പുടിനെ പരാജയപ്പെടുത്താന്‍ പോകുന്ന സെലെന്‍സ്‌കിയെന്ന് തിരുത്തി. പ്രസംഗം അവസാനിപ്പിച്ച് പോകാനൊരുങ്ങിയപ്പോഴാണ് ഉടന്‍ തന്നെ തെറ്റ് മനസിലാക്കി മൈക്കിനടുത്തേക്ക് തിരിച്ചുവന്നത്. പിന്നീട് തനിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമലയെ ട്രംപ് എന്ന് വിശേഷിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനെ പരാജയപ്പെടുത്താന്‍ കമലാ ഹാരിസായിരുന്നെങ്കില്‍ അവരുടെ കഴിവിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണെന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...