തിരുവനന്തപുരം : എകെജി സെന്‍റെര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ യുഡിഎഫ് യുവ വനിതാ നേതാവിനും പങ്കുണ്ടെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് വനിത നേതാവിനെ ഉടൻ ചോദ്യം ചെയ്യും. ജിതിന് സ്‌കൂട്ടർ എത്തിച്ച് നൽകിയതും തിരികെ കൊണ്ടും പോയതും രാഷ്ട്രീയ പ്രവർത്തകയായ സുഹൃത്താണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും വനിതാ നേതാവിനെ കേസിൽ പ്രതിയാക്കണമോയെന്ന തീരുമാനത്തിലെത്തുക. ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.
ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്ത് വരികയാണ്. ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. തെളിവുകളായ ടീ ഷർട്ടും ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്‍ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.






























