തിരുവനന്തപുരം : പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കും സിപിഐ നേതാവും നെടുമങ്ങാട് എം.എല്‍.എയുമായ സി.ദിവാകരന്‍. മല്‍സരിച്ചില്ലെങ്കിൽ വനവാസത്തിന് പോകില്ലെന്നും പാര്‍ട്ടി പറയുന്ന ഏതു തീരുമാനവും അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താനെന്നും സി ദിവാകരന്‍ പറഞ്ഞു.
രണ്ടിലേറെ തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമോ എന്ന ചോദ്യത്തിന് എം.എന്‍.ഗോവിന്ദന്‍നായര്‍ ഉള്‍പ്പടെയുള്ള പഴയകാല നേതാക്കളെ ചൂണ്ടിക്കാട്ടിയായിരുന്ന സി ദിവാകരന്റെ മറുപടി.രണ്ടു തവണ മത്സരിച്ചവരെ ഇക്കുറി മാറ്റി നിര്‍ത്തുമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ജയിക്കില്ല എന്ന സീറ്റുകളില്‍ നിലവിലുള്ളവര്‍ക്കു അവസരം നല്‍മെന്നും എല്‍ഡിഎഫിന്റ വാദം. പുതുമുഖങ്ങള്‍ക്കു അവസരം നല്‍കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.