പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധം ; പരസ്യവിമർശനവുമായി സി ദിവാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.ഐ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സി ദിവാകരൻ. സമ്മേളനത്തിൽ മുഖ്യചർച്ചയാകുന്ന പ്രായപരിധി നടപ്പാക്കൽ ചൂണ്ടിക്കാട്ടിയാണ്  സി ദിവാകരന്‍റെ വിമർശിച്ചത്. പ്രായപരിധി 75 ആക്കുമെന്ന നിർദ്ദേശം ഒരിക്കലും അംഗീകരിക്കില്ല. പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്.

സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ല.  കഴിയാവുന്നത്ര സമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവരെ നിലനിർത്തിക്കൊണ്ട് കൊണ്ട് വേണം മുന്നോട്ട് പോകാൻ. സമ്മേളനത്തിൽ ഇതേ നിലപാട് താൻ ഉയർത്തുമെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഉയരുന്ന ചർച്ചകളെ ദിവാകരൻ സ്വാഗതം ചെയ്‌തു.

ഇത് ശുഭ സൂചനയാണെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ദിവാകരന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളെ നാം ഭയക്കേണ്ട കാര്യമില്ലന്നും യുവാക്കൾക്ക് പ്രാതിനിധ്യം നൽകുക തന്നെ വേണം. എന്നാൽ അത് ഗൂഢലക്ഷ്യങ്ങളോടെയാകരുതെന്നും ദിവാകരൻ കൂട്ടിച്ചേര്‍ത്തു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തുടരണമോ എന്ന കാര്യം പാർട്ടി സമ്മേളനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....