വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ യുഎസിൽ കേസ്. അഴിമതി, പെഗാസസ് സ്പൈ വെയറിന്റെ ഉപയോഗം ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനും അമേരിക്കൻ ഡോക്ടറുമായ ലോകേഷാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോക്ടറാണ് ഇദ്ദേഹം. മോദി, റെഡ്ഡി, അദാനി എന്നിവർക്കെതിരെയാണ് കേസ്.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബിന്റെ പേരും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോദിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസിൽ വലിയ തോതിലുള്ള പണമിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ എതിരാളികൾക്കെതിരെ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിക്കുന്നതായും ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഡോക്ടർ തെളിവൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല.





























