പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ് ; പ്രതിയുടെ മനോനില പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മനോനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിലധികൃതർക്ക് തലശ്ശേരി എ.സി.ജെ.എം കോടതിയുടെ നിർദേശം. തലശ്ശേരി കുടുംബ കോടതിയിലെ ജീവനക്കാരൻ പാട്യം പത്തായക്കുന്നിലെ കെ.പി ഷിനു എന്ന ഷിജുവിനെ തിങ്കളാഴ്ച ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റ് എം.അനിൽ പരിശോധനക്ക് ഉത്തരവിട്ടത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതിയെ തെളിവെടുക്കാൻ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേസന്വേഷിക്കുന്ന കതിരൂർ സി.ഐ കെ.വി മഹേഷ് നൽകിയ അപേക്ഷയെ തുടർന്ന് ഷിജുവിനെ തിങ്കളാഴ്ച രാവിലെ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസ് പരിഗണിച്ചപ്പോൾ താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചു. കഴിഞ്ഞ വിദ്യാരംഭ ദിനത്തിൽ വൈകീട്ടാണ് പാത്തിപ്പാലം വാട്ടർ അതോറിറ്റിക്ക് സമീപം പുഴയിൽ ഭാര്യ സോനയെയും ഒന്നര വയസ്സുള്ള മകൾ അൻവിതയെയും ഷിജു തള്ളിയിട്ടത്. മകൾ മുങ്ങിമരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷിച്ചു. സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഷിജുവിനെ പിറ്റേ ദിവസം മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിനു സമീപത്തുനിന്നും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഷിജുവിനെ ജോലിയിൽ നിന്നും ജില്ല ജഡ്ജി സസ്പെൻഡ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...