തിരുവനന്തപുരം: സഹകരണ മേഖലയിൽ ആദ്യ വിമാന കമ്പനിയായി കോ കേരള. പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. ആദ്യം രണ്ട് സർവീസുകളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. 200 സംഘങ്ങൾ രണ്ടു കോടി രൂപ വീതം മുടക്കും. സർക്കാറിന് ചെലവില്ല. മുഖ്യമന്ത്രി ചെയർമാനാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമാകും. ലാഭകരമായി നടത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ വിമാനങ്ങൾ വാടകക്ക് എടുക്കും. കേരളത്തിന് വേണ്ടത് ഹൈസ്പീഡ് റെയിൽ അല്ല. മൂന്നാമതൊരു ലൈനാണ് ആവശ്യം. സഹകരണ വകുപ്പ് രക്ഷപ്പെടാൻ 10000 കോടി രൂപ വേണം. ഇതിന് കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണം. അതുകൊണ്ട് തന്നെ കേന്ദ്രവുമായി ഗുസ്തിക്ക് പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























