കൊല്ലം : പള്ളിമണ്‍ ഇളവൂരില്‍ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു. നടൻ മമ്മൂട്ടി ആദരാഞ്ജലി അർപ്പിച്ചു. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. മരണം വേദനാജനകമാണ്. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പ്രതികരിച്ചു.
കോസ്റ്റല്‍ പോലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോള്‍ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ തിരച്ചിലിലാണ് ഷോള്‍ കണ്ടുകിട്ടിയത്. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്നാണ് ഷോള്‍ കിട്ടിയത്. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാകാന്‍ കാരണമെന്നു ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ നടത്തും. ഇത് വീഡിയോയില്‍ ചിത്രീകരിക്കുമെന്ന് കൊല്ലം ജില്ലാ കലക്ടർ പറഞ്ഞു.





























