ന്യൂഡല്‍ഹി : തിരുത്തൽ വാദി യോഗത്തിൽ പങ്കെടുക്കാൻ പി.ജെ കുര്യൻ ഡൽഹിയിൽ. കോൺഗ്രസിന് സ്ഥിരം അധ്യക്ഷൻ ഉണ്ടാകണെമന്ന് പി.ജെ കുര്യൻ പറഞ്ഞു. നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ തയാറായില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തണമെന്ന് അദ്ദേഹം വ്യകത്മാക്കി. രാഹുൽ ഗാന്ധി നിലവിൽ എംപിയാണ്. പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അദ്ദേഹത്തിന് പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും അതേറ്റെടുക്കണം. കെ.സി വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വം നൽകുന്ന നിർദേശമാണ്. അത് പാളുന്നതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും കുര്യൻ പറഞ്ഞു.
നിര്‍ണ്ണായക നീക്കവുമായി ഗ്രൂപ്പ് 23 നീങ്ങുന്നതിനിടെയാണ് അടിയന്തര നടപടികളിലേക്ക് നേതൃത്വം കടന്നത്. പുനസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കും. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ്. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.





























