ബിജെപിക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ കമ്പനിക്കെതിരേ അഴിമതിക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബി.ജെ.പി.ക്ക് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കെതിരേ അഴിമതിക്കേസെടുത്ത് സി.ബി.ഐ. ഛത്തീസ്ഗഢിലെ ജഗ്ദൽപുരിൽ 315 കോടി രൂപയുടെ സ്റ്റീൽ പ്ലാന്റ് നിർമാണ പദ്ധതിയിലാണ് അഴിമതി. 174 കോടിയുടെ ബിൽ പാസാക്കിയെടുക്കാൻ 78 ലക്ഷത്തോളം രൂപ കമ്പനി കൈക്കൂലി നൽകിയെന്ന് സി.ബി.ഐ. പറയുന്നു. 2023 ഓഗസ്റ്റ് പത്തിനെടുത്ത കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥരും മേഘ കമ്പനിയിലെ രണ്ട് ജീവനക്കാരും പ്രതികളാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിങ് 966 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയിരുന്നു. അതിൽ 584 കോടിയും ബി.ജെ.പി.ക്കാണ് സംഭാവനചെയ്തത്. രണ്ടാം മോദിസർക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട പല നിർമാണ പദ്ധതികളും കമ്പനിക്ക് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതിൽ രണ്ടാംസ്ഥാനത്തും ഈ കമ്പനിയാണുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...