ബിജെപിക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ കമ്പനിക്കെതിരേ അഴിമതിക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബി.ജെ.പി.ക്ക് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കെതിരേ അഴിമതിക്കേസെടുത്ത് സി.ബി.ഐ. ഛത്തീസ്ഗഢിലെ ജഗ്ദൽപുരിൽ 315 കോടി രൂപയുടെ സ്റ്റീൽ പ്ലാന്റ് നിർമാണ പദ്ധതിയിലാണ് അഴിമതി. 174 കോടിയുടെ ബിൽ പാസാക്കിയെടുക്കാൻ 78 ലക്ഷത്തോളം രൂപ കമ്പനി കൈക്കൂലി നൽകിയെന്ന് സി.ബി.ഐ. പറയുന്നു. 2023 ഓഗസ്റ്റ് പത്തിനെടുത്ത കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥരും മേഘ കമ്പനിയിലെ രണ്ട് ജീവനക്കാരും പ്രതികളാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിങ് 966 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയിരുന്നു. അതിൽ 584 കോടിയും ബി.ജെ.പി.ക്കാണ് സംഭാവനചെയ്തത്. രണ്ടാം മോദിസർക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട പല നിർമാണ പദ്ധതികളും കമ്പനിക്ക് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതിൽ രണ്ടാംസ്ഥാനത്തും ഈ കമ്പനിയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...