പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വാഹനാപകട കേസില്‍ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ഇന്നലെ രാത്രി വടകര പോലീസ് കസ്റ്റഡിയിലെടുത്ത കല്ലേലി സ്വദേശി സജീവന്‍ എന്നയാളാണ് സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണത്. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല. പുലര്‍ച്ചെ 2.30 ഓടെ സജീവന്‍ ബോധരഹിതനായി കിടക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാരാണ് ഒരു ആംബുലന്‍സ് വിളിച്ച്‌ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ച്‌ മരണമടഞ്ഞ സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി. മജിസ്റ്റീരിയല്‍ അന്വേഷണവും ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടക്കും. ഡി.വൈ.എസ്.പി ആര്‍.ഹരിദാസനാണ് അന്വേഷണ ചുമതല. അതേസമയം  സജീവന്റേത് കസ്റ്റഡി മരണമാണെന്നും സ്‌റ്റേഷനില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സജീവനെ പോലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുടുംബം ആരോപിച്ചു. നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം പോലീസിനെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല.

സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണിട്ടും പോലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ സജീവനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്. അപകടസ്ഥലത്ത് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അതിനു കഴിയാതെ വന്നതോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ സജീവനേയും സുഹൃത്തിനെയും രാത്രി 12.45 ഓടെ മടക്കി അയച്ചുവെങ്കിലും ഗേറ്റിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു.

എന്നാല്‍ സജീവനെ സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐയും മറ്റൊരു പോലീസുകാരനും മര്‍ദ്ദിച്ചുവെന്നും സ്റ്റേഷനു പുറത്തുവെച്ചും മര്‍ദ്ദിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ട സജീവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താന്‍ തയ്യാറായെങ്കിലും കസ്ററഡിയില്‍ എടുത്ത കാര്‍ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും സുഹൃത്ത് പറഞ്ഞു. അരമണിക്കൂര്‍ എങ്കിലും മുന്‍പേ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സജീവ​ന്റെ കാറും മറ്റൊരു കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...