യുഎസ്: അമേരിക്ക പുരോഗതിയുടെ പാതയിലെന്ന് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്നും ട്രംപിൻ്റെ പ്രഖ്യാപനം. വെനസ്വലെ പ്രസിഡൻ്റ് മഡൂറോയെ പിടികൂടിയതും ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടിയും ഭരണകൂടവിജയമായി ട്രംപ് ചൂണ്ടിക്കാണിച്ചു.
വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്നായിരുന്നു പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം. ഇതുവഴി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു. പകരം തീരുവകൾ റദ്ദാക്കിയ സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും പ്രസിഡൻ്റിൻ്റെ പക്കലുള്ള അധികാരങ്ങൾ ഉപയോഗിച്ച് പുതിയ കരാറുകൾ ഉണ്ടാക്കാനാകുമെന്നും ട്രംപ് പറഞ്ഞു.





























