ദില്ലി : ഉത്തരാഖണ്ഡിൽ ആദ്യ ഫലസൂചനകൾ ലഭിക്കുമ്പോൾ ബിജെപി മുന്നിൽ. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 40 സീറ്റിലും കോൺഗ്രസ് 21 സീറ്റുലും ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്കർ സിങ് ധാമി പിന്നിലായിരുന്നുവെങ്കില്‍ പിന്നീട് മുന്നിലെത്തി. 2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ് ഉത്തരാഖണ്ഡിൽ പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.
ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അധ്യക്ഷൻ മദൻ കൗശിക് എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ട്.





























