Wednesday, May 8, 2024 6:30 am

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവം; ഈ മാസം 25ന് അന്തിമവാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രെയിന്‍ യാത്രയ്ക്കിടെ ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 25 ന് അന്തിമവാദം കേള്‍ക്കും. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നീണ്ട ഇടവേളക്ക് ശേഷം പരിഗണിക്കുന്നത്. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് കേസ്സ് എടുത്തത്.

വധശ്രമക്കേസിലെ ഗൂഢാലോചനക്ക് തന്നെ പ്രതിയാക്കിയ നടപടി ശരിവെച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ വിശദമായ വാദത്തിലേക്ക് കടന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് അന്തിമവാദം ഈ മാസം 25 ന് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയാണ് സുധാകരനെ പ്രതിചേര്‍ത്ത് പോലീസ് കേസ്സെടുത്തത്.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സുധാകരന്‍റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്‍റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇ പി ജയരാജന്‍റെ സ്വകാര്യ അന്യായം പരിഗണിച്ച തിരുവനന്തപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് നടപടി. സുധാകരനും മറ്റു പ്രതികളും കേസ് തടയാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇത് അംഗീകരിച്ചില്ല.

ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച്‌ കേസ് നിലനില്‍ക്കുമെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇതിനെതിരെയാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരന്‍റെ ഹര്‍ജിയില്‍ കോടതി തുടര്‍ നടപടികള്‍ തടഞ്ഞതോടെ അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ കേസ്സിലെ അനിശ്ചിതത്വം നീങ്ങും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

0
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും. രാവിലെ...

‘പക്വതയില്ല’ ; സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പദവികളില്‍ നിന്ന് നീക്കി മായാവതി

0
ലഖ്‌നൗ: സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി...

ലാവ്‌ലിൻ കേസ് ; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
ഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ്...

വേനൽച്ചൂട് ശക്തമാകുന്നു ; സംസ്ഥാനത്ത് 54.55 ശതമാനം ജലവും ഉപയോഗിച്ചുതീർന്നതായി റിപ്പോർട്ടുകൾ

0
കാസർകോട്: കടുത്ത വേനലിനെത്തുടർന്ന് ജലദൗർലഭ്യത്തിൽ വലയുകയാണ് നാട്. പരമ്പരാഗത ജലസ്രോതസ്സുകളുൾപ്പെടെ വരണ്ടുതുടങ്ങി....