ഇരവിപേരൂർ സി.പി.എം ഏരിയാ കമ്മറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരവിപേരൂർ സി.പി.എം ഏരിയാ കമ്മറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു.
സംസ്ഥാന കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മറുചേരിയിൽ പെട്ട 23 പാർട്ടി അംഗങ്ങളെയും ഏതാനും ലോക്കൽ കമ്മറ്റി അംഗങ്ങളെയും പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. ദീർഘനാളായി തുടരുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പാർട്ടി അംഗങ്ങളെ പുറത്താക്കിയുള്ള പ്രതികാര നടപടി.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ കീഴിൽ സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാന കമ്മറ്റി അംഗമായ കെ.അനന്ത ഗോപനെ പിന്തുണക്കുന്ന വിഭാഗവും ഇതിനെ എതിർക്കുന്ന ഏരിയാ കമ്മറ്റിയിലെ മറു വിഭാഗവും തമ്മിലുള്ള ചേരിപ്പോര് സി.പി.എം ജില്ലാ കമ്മറ്റിക്കും തലവേദനയാവുകയാണ്.
മുൻ പഞ്ചായത്ത് പ്രസിഡന്റും അനന്ത ഗോപന്റെ ബന്ധുവുമായ എന്‍.രാജിവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് 23 അംഗങ്ങളെ പുറത്താക്കിയതിന് പിന്നിൽ എന്നാണ് പുറത്തായവരുടെ ആരോപണം.

ലോക്കൽ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതിൽ ഇരു വിഭാഗത്തിലും ഉൾപ്പെടാത്ത പാർട്ടി അംഗങ്ങളും പ്രതിഷേധത്തിലാണ്. എന്‍ രാജീവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനസൂയ ദേവി ഉൾപ്പെടെയുളളവരെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
എന്‍.രാജീവിന്റെ നേതൃത്വത്തിൽ പത്ത് ഏരിയാ കമ്മറ്റി അംഗങ്ങൾ  മുമ്പ്  രാജി വെച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. മറ്റ് ഏരിയാ കമ്മറ്റി അംഗങ്ങൾ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍  എത്തി. എന്നാല്‍ ഇവർ രാജി പിൻവലിക്കാതെ തന്നെ ഏരിയാ കമ്മറ്റിയിൽ തുടരുകയായിരുന്നു.

സംസ്ഥാന കമ്മറ്റി അംഗമായ കെ.അനന്ത ഗോപന്റെ പിന്തുണയാണ് ഇവർക്കുളളതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ വാറ്റ് ചാരായം പിടികൂടിയതും പുറമറ്റത്ത് സി.പി.എം പ്രാദേശിക നേതാവിനെതിരെ പെൺ വിഷയം ഉയർന്നുവന്നതുമെല്ലാം വിഭാഗീയതയുടെ ഭാഗമായാണെന്നാണ് സി.പി.എം  ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.

ആറോളം സി.പി.എം ബ്രാഞ്ചുകളിലെ അംഗങ്ങൾക്കെതിരെയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗവും ഏരിയാ കമ്മറ്റി അംഗവും സി.ഐ.ടി.യു  നേതാവുമായ ദലിത് വിഭാഗത്തിൽ പെട്ട കെ.സി സജികുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അകറ്റി നിർത്തിയത്  സംസ്ഥാന കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിലാണന്ന ആരോപണം പാർട്ടി അംഗങ്ങൾക്കിടയിലുണ്ട്.

പുറത്താക്കൽ നടപടിക്കെതിരെ സി.പി.എം ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകുവാനാണ് പുറത്താക്കപ്പെട്ടവരുടെ തീരുമാനം. പ്രദേശത്ത് കുടുംബാധിപത്യം നടത്തുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ ; വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി...

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...