പാരിസ് : ഉഷ്ണതരംഗത്തെ തുടർന്നുണ്ടായ കൃഷിനാശം നേരിടാൻ 116 കോടി ഡോളർ സഹായ പദ്ധതിയുമായി ഫ്രാൻസ്. അടിയന്തര സാഹചര്യം നോരിടാൻ വേണ്ടിയാണ് പദ്ധതി പ്രഖ്യാപനമെന്ന് കൃഷി മന്ത്രി ആനി ജെനിവാർഡ് പറഞ്ഞു. പദ്ധതി പ്രകാരമുള്ള പണത്തിൽ നിന്ന് 52 കോടി യൂറോ ഉടൻ കർഷകർക്ക് നൽകുമെന്നും ജെനിവാർഡ് ഉറപ്പുനൽകി.
കണക്കുകൾ പ്രകാരം 35000 കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായും ജെനിവാർഡ് പറഞ്ഞു. കടുത്ത ഉഷ്ണതരംഗമാണ് ഈ വേനലിൽ ഫ്രാൻസിൽ അനുഭവപ്പെട്ടത്. അതേസമയം, ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രാൻസിലെ കർഷക യൂണിയനുകൾ അറിയിച്ചത്. കന്നുകാലി മേഖലയിൽ മാത്രം 500 കോടി യൂറോയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി.































