ഫ്രഞ്ച് കമ്പനി കരാർ : മന്ത്രിസഭ തീരുമാനം നിർണായകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കുന്ന ‘കേരള അർബൻ വാട്ടർ സർവിസസ് ഇംപ്രൂവ്മെന്റ് പ്രോജക്ടി’ലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും തുടർനടപടികൾക്ക് ഭരണതലത്തിൽ അതിവേഗം. കൊച്ചിയിലെ പദ്ധതി നടത്തിപ്പിന് ഫ്രഞ്ച് കമ്പനിയായ ‘സൂയസി’ന് 21 ശതമാനം അധികതുകയോടെ കരാർ നൽകുന്നതിനുള്ള വ്യവസ്ഥകൾക്ക് കഴിഞ്ഞദിവസം സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇനി ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതിയോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് പോകും. മന്ത്രിസഭ അംഗീകാരം നൽകിയാൽ ജനങ്ങൾക്കും ജല അതോറിറ്റിക്കും ഗുണകരമല്ലാത്ത വ്യവസ്ഥകളടങ്ങിയ ജലവിതരണ നിയന്ത്രാണാധികാരം സൂയസ് കമ്പനിയിലേക്കെത്തും. മുഖ്യമന്ത്രിയും മന്ത്രിസഭയും വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.

ജലനിധിയും ജൽജീവൻ മിഷനുമടക്കം വിവിധ പദ്ധതികൾ നടപ്പാക്കിയ ജല വിതരണമേഖലയിൽ എ.ഡി.ബി സഹായത്തോടെ തിരക്കിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് ചരടുവലിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജല വിതരണമേഖലയെ സ്വകാര്യവത്കരിക്കുന്നതിന്‍റെ തുടക്കമായാണ് ഫ്രഞ്ച് കമ്പനിയുടെ വരവിനെ ജല അതോറിറ്റിയിലെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ വിലയിരുത്തുന്നത്. പൊതുമേഖലയിലെ ജലവിതരണ ശൃംഖലയെ ദുർബലപ്പെടുത്തുകയും ഭാവിയിൽ അമിത നിരക്ക് നൽകാൻ ജനം നിർബന്ധിതമാകാനും സാധ്യതയുള്ള സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഭരണ-പ്രതിപക്ഷ സംഘടനകൾ ആലോചിക്കുന്നുണ്ട്. മന്ത്രിസഭയിൽനിന്ന് പദ്ധതിക്ക് അനുകൂല തീരുമാനം ഉണ്ടാകാത്തവിധം മുഖ്യമന്ത്രിയെ അടക്കം കണ്ട് വിഷയം ധരിപ്പിക്കാനും നീക്കമുണ്ട്. 2511 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിൽ 70 ശതമാനമാണ് എ.ഡി.ബി വായ്പയായി നൽകുക. ശേഷിക്കുന്ന 750 കോടി സംസ്ഥാന സർക്കാർ കണ്ടെത്തണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...