മധ്യവയസ്കനെ മര്‍ദ്ദിച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത സംഘം പന്തളത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : മധ്യവയസ്കനെ മര്‍ദ്ദിച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത മോഷണ സംഘത്തെ പന്തളം പോലീസ് പിടികൂടി. കൊടുമണ്‍ കണിയാകോണത്ത് കിഴക്കേതില്‍ ശിവന്റെ മകന്‍ ശരത്ത് (21), പാലമേല്‍ മുതുകാട്ടുകര ഗണേഷ് ഭവനത്തില്‍ കണ്ണന്‍ ഗണേഷ്(21), വള്ളിക്കോട് കുറ്റിയില്‍ വീട്ടില്‍ ശിവരാജ്(21), കൊടുമണ്‍ ഈസ്റ്റ് സുജാഭവന്‍ വീട്ടില്‍ അജയകുമാറിന്റെ  മകന്‍ അമിത് കുമാര്‍(23) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കുടശ്ശനാട് അരുണ്‍ ഭവനത്തില്‍ തുളസീധരനെയാണ് പ്രതികള്‍ ആക്രമിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ തുളസീധരന്‍ വളം വാങ്ങി തിരികെ വരും വഴി കുടശ്ശനാട് കൈതക്കാട്ട്പടി അമ്പലത്തിന്റെ കാണിക്ക വഞ്ചിയില്‍ കാണിക്ക ഇടുന്ന സമയത്താണ് ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം മരക്കഷ്ണം കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് ഇയാളുടെ കയ്യിലിരുന്ന സ്കൂട്ടറിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം സംഘം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ തുളസീധരന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുളസീധരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നൂറിലധികം സി.സി.റ്റി.വി ദൃശ്യങ്ങള്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പ്രദേശത്തെ മോഷണ കേസുകളില്‍ ഉള്‍പെട്ടവരെയടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് ശേഖരിച്ച സി.സി.റ്റി.വി ദൃശ്യങ്ങളില്‍ നിന്നും സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ണനെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കാരയ്ക്കാട്ടുള്ള ഒളിസങ്കേതത്തില്‍ നിന്നും വളരെ സാഹസികമായാണ് കണ്ണനെ പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബല പ്രയോഗത്തിലൂടെ അന്വേഷണ സംഘം കീഴ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മോഷണ സംഘത്തിലെ ഓരോരുത്തരെയും ഒളിയിടങ്ങളില്‍ നിന്നും പിടികൂടി. ഇടത്തിട്ട ചക്കാല  മുക്കിന് സമീപം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച സ്കൂട്ടറും കണ്ടെടുത്തു. ശരത്തിന് കൊടുമണ്‍, അടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഏഴുകേസുകളും കണ്ണനും അമിത് കുമാറിനും കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ വധ ശ്രമം അടക്കമുള്ള കേസുകളും നിലവിലുണ്ട്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശപ്രകാരം അടൂര്‍ ഡി.വൈ.എസ്.പി പ്രദീപ്‌ കുമാര്‍ വി.എസ് ന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്.എച്ച്.ഓ സജീഷ് കുമാര്‍ വി., എസ് .ഐ മാരായ യു.വി വിഷ്ണു, വിഷ്ണു സജീവ്‌, പോലീസ് ഉദ്യോഗസ്ഥരായ അജീഷ് സി.ആര്‍, അന്‍വര്‍ഷാ എസ്.,  നിസാര്‍ മൊയ്ദീന്‍, അമല്‍ ഹനീഫ്, അരുണ്‍ ബി. എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...