ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പരമ്പരാഗതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ജില്ല നല്‍കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്ന് കേന്ദ്രസംഘം വിലയിരുത്തി. മണ്ണിടിച്ചില്‍ തടയാന്‍ നദികളുടെ തിട്ടയില്‍ കോണ്‍ക്രീറ്റിന് പകരം ഉപയോഗിച്ചിരിക്കുന്ന കയര്‍ഭൂവസ്ത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തിയാണെന്നും അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും സംഘം യോഗത്തില്‍ അറിയിച്ചു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തി.

ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍, ചെന്തിട്ടപ്പടി പച്ചതുരുത്ത്, ഇലവുംതിട്ടയിലെ കയര്‍ഭൂവസ്ത്രം, ചെന്നീര്‍ക്കര ഫാം പോണ്ട്, മൂള്ളോട്ട് ഡാം, തെള്ളിയൂര്‍ചിറ എന്നീ സ്ഥലങ്ങളാണ് ആദ്യദിവസം സംഘം സന്ദര്‍ശിച്ചത്. രണ്ടാം ദിവസം മഞ്ഞത്തോട് ട്രൈബല്‍ കോളനി, മൂഴിയാര്‍ ഡാം, ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, മൂഴിയാര്‍ ട്രൈബല്‍ കോളനി, അത്തിക്കയം, റാന്നി അങ്ങാടി അമൃത് സരോവര്‍ പദ്ധതി തുടങ്ങിയ സ്ഥലങ്ങളും മൂന്നാം ദിവസം കുളനടയിലെ കുപ്പണ്ണൂര്‍ ചാലുമാണ് സന്ദര്‍ശിച്ചത്.

തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ജില്ലയിലെ ജലാശയങ്ങളുടെ ജിയോ ടാഗിംഗ് ഓഗസ്റ്റ് 2023 ഓട് കൂടിയും അമൃത് സരോവര്‍ പദ്ധതി നവംബര്‍ 2023 ന് മുന്‍പും പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്തു. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ശക്തി അഭിയാന്‍.

ജലസംരക്ഷണം, മഴവെള്ള സംഭരണം, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ജിജി തമ്പി, കെഎഎസ് ഓഫീസറായ രാരാ രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തന്നെ വേട്ടയാടാൻ ചില ‘പുല്ലന്മാർ’ ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല ; വെള്ളാപ്പള്ളി...

0
ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന...

പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈൻ...

ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം ; അപകടം കണ്ണൂർ കാപ്പിമലയിൽ

0
കണ്ണൂർ : കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു...

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി; ആറ് ശിവസേന എംപിമാർ ഏക്നാഥ് ഷിൻഡെ പക്ഷത്തേയ്ക്ക്, പ്രഖ്യാപനം...

0
മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേന(യുബിടി) വിഭാഗം പിളര്‍പ്പിലേക്ക്. ആറ് എംപിമാര്‍ പാര്‍ട്ടി...