മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ യഥാർത്ഥമെന്ന് സ്വപ്ന : ചിത്രമെടുത്തത് ദുബായ് ഹോട്ടലിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മന്ത്രിപുത്രനൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമല്ലെന്ന് സമ്മതിച്ച് സ്വപ്‌ന. ദുബായിലെ ഒവു ഹോട്ടലില്‍ വെച്ചെടുത്ത ചിത്രമാണ് ഇതെന്നും കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണെന്നും സ്വപ്‌ന മൊഴി നല്‍കി.
മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും പി.എസ്. സരിത്തും സന്ദീപ് നായരും തനിക്കൊപ്പം ഉണ്ടായിരുന്നതായും സ്വപ്‌ന പറഞ്ഞു. അതേസമയം മന്ത്രിപുത്രന് കമ്മീഷന്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിലെ ആരുമായും കമ്മീഷന്‍ ഇടപാടില്ലെന്നും സ്വപ്ന മൊഴി നല്‍കി.

വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മീഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചുള്ള എന്‍ഐഎയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍, കമ്മീഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...