തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടന നേതാവിനെ നിയമിക്കാൻ നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം. എന്നാൽ സർവകലാശാല ചട്ടം അനുസരിച്ച് സർക്കാരുമായി കൂടി ആലോചിച്ച് മാത്രമേ വിസി നിയമനം സാധ്യമാകുകയുള്ളൂ. അതിനാൽ കൃഷിമന്ത്രിയുമായി ചർച്ച നടത്താനാണ് ഗവർണറുടെ ആലോചന. സർവകലാശാല ചട്ടം പ്രകാരം സർക്കാരുമായി കൂടി ആലോചിച്ച ശേഷം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണം നിയമനം നടത്താൻ. ചട്ടം ലംഘിച്ച് നിയമനം നടത്തിയാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് ലോക് ഭവൻ.
നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചർച്ച നടത്താനും നീക്കമുണ്ട്. സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഗവർണറുടെ നീക്കം. ഉന്നത അധികാര സമിതിയായ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് നീക്കമുണ്ട്.




























