രാജ്യത്ത് എച്ച്1എൻ1 കേസുകൾ വർധിക്കുന്നു ; പേടിക്കേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് എച്ച്1എൻ1 (സ്വൈൻ ഫ്ലൂ) കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ദില്ലിയിൽ മാത്രം 1,770ലധികം സ്ഥിരീകരിച്ച കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഭൂരിഭാഗം കേസുകളും സ്വാഭാവികമായി ഭേദമാകുന്നവയാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

പെട്ടെന്നുള്ള പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ശരീരവേദനയും ക്ഷീണവും, മൂക്കടപ്പും സ്രവവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദിയും വയറിളക്കവും കാണപ്പെടാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു ഉപയോഗിക്കുകയോ കൈമുട്ട് കൊണ്ട് മൂടുകയോ ചെയ്യുക, ജനത്തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക എന്നിവ പാലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. പനി മാറി 24 മണിക്കൂറിനുള്ളിൽ ജോലിക്കോ സ്കൂളിനോ പോകരുതെന്നും നിർദേശമുണ്ട്. ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർ വാക്സിൻ എടുക്കണമെന്നും ഐഎംഎ നിർദേശിച്ചു.

അസിത്രോമൈസിൻ, അമോക്സിസില്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം കഴിക്കുന്നത് ഫലപ്രദമല്ലെന്നും ഇത് ആന്റിബയോട്ടിക് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ശ്വാസതടസ്സം, നെഞ്ചുവേദന, ചുണ്ടുകൾക്കും വിരലുകൾക്കും നീലനിറം, രക്തം കലർന്ന ചുമ, അമിതമായ മയക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐഎംഎ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.