ലഖ്‌നൗ: തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് ‘അജ്ജു ഹിന്ദുസ്ഥാനി’ കോവിഡ് ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ് വന്നു മരിച്ചതിനു പുറകെയാണ് ഹിന്ദു യുവ വാഹിനി നേതാവും രോഗബാധിതനായി മരിച്ചത്.
യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി നേതാവായ അജയ് ശ്രീവാസ്തവ് എന്ന അജ്ജു ഹിന്ദുസ്ഥാനി യോഗിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ‘യോഗിയുടെ ഹനുമാന്‍’ അജ്ജുവിനെ വിളിച്ചിരുന്നത്. തബ്‌ലീഗ് ജമാഅത്തുകാരെ പിടിച്ചു കൊണ്ടുവരുന്ന ഏതൊരാള്‍ക്കും ഹിന്ദു യുവ വാഹിനി 11,000 രൂപ സമ്മാനമായി നല്‍കുമെന്ന് അജ്ജു ഹിന്ദുസ്ഥാനി പ്രഖ്യാപിച്ചിരുന്നു.






























