ടെറസില്‍ ഇനിയൊരല്പം പച്ചക്കറി കൃഷി ആയാലോ ?

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ടെറസിലെ കൃഷി എന്നു പറയുമ്പോൾ നാമോരുത്തരുടെയും മുന്നിലേക്ക് ഓടി എത്തുന്നത് ഹൗ ഓൾഡ് ആർ യൂ ഫിലിമിലെ നിരുപമ രാജീവിന്റെ വാക്കുകൾ തന്നെയാണ്. വിഷം ഇല്ലാത്ത പച്ചക്കറികൾ ഇനിഎങ്കിലും നമുക്കുണ്ടാക്കാൻ കഴിയട്ടേ. കഴിഞ്ഞ  ലോക്ക് ഡൗൺ കാലത്ത് മിക്ക ആളുകളും വീടുകളിലും ടെറസിലുമൊക്കെയായി ഒരൽപ്പം കൃഷി പരീക്ഷിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ധൈര്യമായിട്ട് പറഞ്ഞുകൊള്ളട്ടെ കൃഷി എന്നൊരാശയം മനസ്സിൽ തോന്നിയവർക്ക്‌ തീർച്ചയായും അത് ചെയ്ത് മുന്നോട്ട് തന്നെ പോകുക. ഇനി കൃഷി ചെയ്യാന്‍ ടെറസ് തന്നെ വേണമെന്നില്ല. നിങ്ങള്‍ക്ക് അത്യാവശ്യം സ്ഥലം ഉണ്ടെങ്കില്‍ അവ തന്നെയാണ് നല്ലത്. സ്ഥല പരിമിതി, കൃഷി സ്ഥലത്ത് ആവശ്യത്തിനു സൂര്യ പ്രകാശം ലഭിക്കാത്തവര്‍ ഇവരൊക്കെയാണ് ടെറസ് കൃഷി ചെയ്യേണ്ടത്.

ടെറസ് കൃഷിയുടെ മേന്മകള്‍
1, സ്ഥലപരിമിതി മറികടക്കാം
2, സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
3, കീട ബാധ കുറവ്

ടെറസ് കൃഷിയുടെ പോരായ്മകള്‍
കൃത്യമായ പരിചരണം ആവശ്യമാണ് , കൃത്യമായ ജലസേചനം, വളപ്രയോഗം ഇവ ആവശ്യമാണ്. ചെടികള്‍ക്ക് നാം കൊടുക്കുന്ന വെള്ളം, വളം മാത്രം ഉപയോഗപ്പെടുത്താനെ സാധിക്കു. വേനല്‍ക്കാലത്ത് കൃത്യമായ ജലസേചനം ഇല്ലെങ്കില്‍ ചെടികള്‍ വാടി/ഉണങ്ങി പോകും.

ടെറസിനു ദോഷം സംഭവിക്കുമോ ?
ഇനി ചിലരുടെ സംശയം ഇതാണ്. ഒരിക്കലുമില്ല നിങ്ങള്‍ രാസ വള/കീടനാശിനി പ്രയോഗം ഒഴിവാക്കിയാല്‍ മാത്രം മതി. കൂടാതെ ചെടികള്‍ വെക്കുന്ന ചട്ടികള്‍/ഗ്രോ ബാഗ്‌ ഇവയ്ക്കു താഴെ ഇഷ്ട്ടിക വെച്ചാല്‍ കൂടുതല്‍ നല്ലത് ഊര്‍ന്നിറങ്ങുന്ന ജലം അവ ആഗിരണം ചെയ്തു കൊള്ളും.

എങ്ങിനെ നടും
കഴിവതും പ്ലാസ്റ്റിക്‌ ചാക്കുകള്‍/കവറുകള്‍ ഒഴിവാക്കുക. അവ മാസങ്ങള്‍ക്കുള്ളില്‍ പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ മടുത്തു പോകും. ദയവായി പ്ലാസ്റ്റിക്‌ ചാക്കുകള്‍/കവറുകള്‍ ഒഴിവാക്കുക. വില കുറവില്‍ പ്ലാസ്റ്റിക്‌ കന്നാസുകള്‍ ലഭിക്കുമെങ്കില്‍ (ആക്രി കടകളിലും മറ്റും) അവ ഉപയോഗിക്കാം. പക്ഷെ നന്നായി കഴുകി വൃത്തിയാക്കിയത്തിനു ശേഷം മാത്രം എടുക്കുക. അത്തരം കന്നാസുകള്‍ മുകള്‍ ഭാഗം മുറിച്ചു ഉപയോഗിക്കാം. അടിവശത്ത് ചെയ്യ ദ്വാരങ്ങള്‍ ഇടാന്‍ മറക്കരുത്. ചെടി ചട്ടികള്‍ – ഇവ പക്ഷേ ചെലവ് കൂടിയ രീതിയാണ്‌. ഒരു ചെടി ചട്ടിക്കു തന്നെ 100 രൂപ അടുത്ത് വരും, ഉപയോഗ ശൂന്യമായവ ഉണ്ടെകില്‍ അവ ഉപയോഗപ്പെടുത്തുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...