ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി ഇന്ത്യ. വെറും രണ്ട് ദിവസത്തിനിടെ മൂന്ന് അത്യാധുനിക ആയുധ-പ്രതിരോധ സംവിധാനങ്ങളുടെ വിജയകരമായ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും സമുദ്രത്തിലെ ശത്രുകപ്പലുകളെയും ഡ്രോൺ ആക്രമണങ്ങളെയും നേരിടാനുള്ള ഇന്ത്യയുടെ കഴിവ് ഇതോടെ പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ്. ജൂൺ 10, 11 തീയതികളിലായി നടത്തിയ തുടർച്ചയായ മൂന്ന് പരീക്ഷണങ്ങളാണ് രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നത്. ഇതിലൂടെ ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്ന് എത്തുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളെപ്പോലും തടയാൻ കഴിയുന്ന സാങ്കേതിക ശേഷിയുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യ ഇടംനേടി.
ശത്രുരാജ്യങ്ങളിൽനിന്നുള്ള ദീർഘദൂര മിസൈൽ ഭീഷണികളെ ആകാശത്തുവച്ചുതന്നെ കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്ന മൾട്ടി-ലെയേർഡ് പ്രതിരോധ സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. ഭാവിയിലെ സങ്കീർണമായ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഈ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം നാവികസേനയ്ക്കായി വികസിപ്പിച്ച നാവിഗൽ ആന്റി-ഷിപ്പ് മിസൈലിന്റെ കന്നി പരീക്ഷണവും വിജയം കണ്ടു. കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന ഈ മിസൈലിന് സമുദ്രനിരപ്പിനോട് ചേർന്ന് അതിവേഗത്തിൽ സഞ്ചരിക്കാനും ശത്രു




























