ന്യൂഡൽഹി: ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച അറിയിച്ചു. സാധാരണ 778.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഈ സീസണിൽ 836.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് 7–8% അധികമാണെന്നും ഐഎംഡി അറിയിച്ചു. സെപ്റ്റംബറിൽ പെയ്ത ശക്തമായ മഴയാണ് വർധനവിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മെയ് മാസത്തിൽ, ദീർഘകാല ശരാശരി മഴയായ 87 സെന്റീമീറ്റിന്റെ 106% ലഭിക്കുമെന്ന് ഏജൻസി പ്രവചിച്ചിരുന്നു. സീസണിലെ യഥാർത്ഥ കണക്കുകൾ പ്രവചനവുമായി യോജിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷത്തെ മഴ നേരത്തെ എത്തി. 2009 ന് ശേഷം ആദ്യമായി മെയ് 24 ന് കേരളത്തിൽ മൺസൂൺ ആരംഭിച്ചു. ഒമ്പത് ദിവസം മുമ്പായി ജൂൺ 29 ന് രാജ്യം മുഴുവൻ മഴ പെയ്തു. 2020 ലാണ് ജൂൺ 29ന് മൺസൂൺ രാജ്യവ്യാപകമായി എത്തിയത്.





























