കുണ്ടും കുഴിയും നിറഞ്ഞ് ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ കുണ്ടും കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓപ്പറേറ്റിംങ്ങ് സെൻ്റർ സബ് ഡിപ്പോയായി ഉയരുമോയെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉടൻ പരിഹാരമെന്ന് ജനപ്രതിനിധികൾ പറയുവാൻ തുടങ്ങിയിട്ട് അത്രതന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ ആവശ്യത്തിൻമേൽ ഉടൻ റിപ്പോർട്ടു തേടി നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാമെന്ന് കരുതിയവർക്ക് നിരാശയാണ് ഇപ്പോൾ. റാന്നിയിൽ സബ്ഡിപ്പോ നടപ്പിലായാൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രാ ക്ലേശത്തിന് ഏറെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷ കൈവിടാതെയാണ് മലയോര നിവാസികൾ കഴിയുന്നത്.

ഏറെ കൊട്ടിഘോഷിച്ച് 2013 ഫെബ്രുവരി 20 നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ റാന്നിയിൽ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇന്നേവരെ സ്ഥാപനത്തിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പുരോഗതിയും വികസവും ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് 3 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കു വേണ്ടി കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടു ചേർന്ന് ശബരിമല ഇടത്താവളത്തിന്റെ പണിയും ആരംഭിച്ചതാണ്. എന്നാൽ ഇതെല്ലാം ഇപ്പോൾ മുടങ്ങിപ്പോയ അവസ്ഥയിലാണ്.

ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇത് സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് കാലങ്ങളായ ആവശ്യമാണ്. എന്നാല്‍ പുരോഗതിക്കു പകരം നാള്‍ക്കുനാള്‍ വികസനം പിന്നോട്ടായി. പതിനേഴ് ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്കൗഡൗണിന് മുമ്പ് പതിമൂന്നായി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോയിലേക്ക് മാറ്റി. പല പ്രധാന സര്‍വ്വീസുകളുടേയും ഓപ്പറേറ്റിംഗ് പത്തനംതിട്ട ഡിപ്പോയില്‍ നിന്നായി. മലയോര മേഖലകളിലെ സര്‍വ്വീസുകള്‍ പലതും നിര്‍ത്തലാക്കി. കുത്തക റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമാക്കാനെ ഇതു സഹായകമായുള്ളു.

ഏറെ വർഷത്തെ കാത്തിരിപ്പിനുശേഷം തുടങ്ങിയ ഓപ്പറേറ്റിംഗ് സെന്‍റര്‍, ഒരവസരത്തിൽ നിലയ്ക്കുന്ന തരത്തിലേയ്ക്കായി പ്രവര്‍ത്തനം പോയോയെന്ന ആശങ്കയിൽ നാട്ടുകാർ എത്തിയെങ്കിലും മുടന്തിയും ഇഴഞ്ഞും മുന്നോട്ടോടുകയാണ്. മഴക്കാലത്ത് സ്റ്റാന്‍ഡ് ചെളിക്കുണ്ടാകുകയാണങ്കിൽ വേനൽക്കാലത്ത് പൊടി ഗ്രൗണ്ടായി തുടരുകയാണ്. തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻ്റിനെ ആശ്രയിച്ചാണ് യാത്രക്കാർ ബസ് കാത്ത് ഇരിക്കുന്നത്. ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യമൊരുക്കുവാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻപ് ഗതാഗത മന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ച യാത്രക്കാരും നാട്ടുകാരും സ്റ്റാന്‍ഡിന് നല്ല കാലം വരുമെന്നു കാത്തിരുപ്പിൽ തന്നെയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...