തിരുവനന്തപുരം : ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവർത്തിയാണെന്നും ആർത്തിപ്പണ്ടാരം വിളിയിൽ താൻ ഉറച്ചു നിൽക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച് സാമൂഹിക മാധ്യമങ്ങളിലിട്ട് ആഘോഷിച്ച ചില അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. അവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിലും ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആറു ദിവസത്തെ സാലറി സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. ഇവിടെ മറ്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ ഇവരെല്ലാം ഇപ്പോഴും തെരുവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജീവൻ പണയം വെച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഒന്നൊരമാസമായി അധ്യാപകരെല്ലാവരും വീടിനുള്ളിൽ കഴിയുകയാണ്. അവരെ സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിളിച്ചിട്ടില്ല. ആറ് ദിവസത്തെ ശമ്പളം കടമായി ചോദിക്കുക മാത്രമാണ് ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.
The post ശമ്പള ഉത്തരവ് കത്തിച്ചത് നീചമായ പ്രവർത്തി ; ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചു നില്‍ക്കുന്നു : മന്ത്രി കടകംപളളി സുരേന്ദ്രൻ appeared first on Pathanamthitta Media.





























