Tuesday, April 23, 2024 7:02 pm

കോടതി ഉത്തരവില്‍ വീണ്ടും വോട്ടെണ്ണല്‍ ; കായംകുളം നഗരസഭയില്‍ ഇടതുപക്ഷം ഭൂരിപക്ഷം നേടി

For full experience, Download our mobile application:
Get it on Google Play

കായംകുളം : കോടതി ഉത്തരവില്‍ വീണ്ടും വോട്ട് എണ്ണിയപ്പോള്‍ കായംകുളം നഗരസഭയില്‍ ഇടതുപക്ഷം ഭൂരിപക്ഷം നേടി. ടെന്‍ഡര്‍ വോട്ടുകൂടി എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് സ്ഥാനം നഷ്ടമായതാണ് ഇടതിന് നേട്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് ജയിച്ച 39ാം വാര്‍ഡ് കൗണ്‍സിലര്‍ നസീമ ഷംസുദ്ദീനാണ് സ്ഥാനം നഷ്ടമായത്. എതിര്‍ സ്ഥാനാര്‍ഥി എല്‍.ജെ.ഡിയിലെ ഷീബ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടതായി കായംകുളം മുന്‍സിഫ് കോടതിയാണ് ഉത്തരവായത്. വോട്ട് തുല്യനിലയിലായപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ഷീബക്ക് ഭാഗ്യം കനിഞ്ഞത്. കഴിഞ്ഞ തവണ എണ്ണാതിരുന്ന ടെന്‍ഡര്‍ വോട്ടുകൂടി പരിഗണിച്ചതോടെയാണ് ഇരുവരുടെയും വോട്ട് തുല്യനിലയിലായത്. തുടര്‍ന്നാണ് കോടതിയുടെ സാന്നിധ്യത്തില്‍ നറുക്കെടുത്തത്.

മുന്‍സിഫ് കോടതിയിലായിരുന്ന തെരഞ്ഞെടുപ്പ് കേസ് വൈകിയതോടെ ഹൈകോടതിയെ സമീപിച്ചാണ് രണ്ടുമാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന ഉത്തരവ് നേടിയത്. കള്ളവോട്ട് എന്ന നിലയില്‍ ഒരു വോട്ട് അന്ന് യു.ഡി.എഫ് ചലഞ്ച് ചെയ്താണ് ടെന്‍ഡര്‍ വോട്ടാക്കി മാറ്റിയത്. ഇടതുസ്ഥാനാര്‍ഥിയുടെ വാദം അംഗീകരിച്ച കോടതി ടെന്‍ഡര്‍ വോട്ടുകൂടി പരിഗണിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ 44 അംഗ കൗണ്‍സിലില്‍ കക്ഷിനില 23 ആയി ഉയര്‍ന്നത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് ആശ്വാസമാകും. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായത് ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ പല വിഷയത്തിലും ഭരണപക്ഷം തിരിച്ചടി നേരിട്ടിരുന്നു. യു.ഡി.എഫിന്റെ അംഗബലം 17 ആയി കുറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുണ്ട്. ഒരാള്‍ സ്വതന്ത്ര നിലപാടിലുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

0
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന്...

റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാൻ ശ്രമം ; കെഎസ്ആർടിസി കണ്ടക്ടറുടെ...

0
വയനാട്: കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം...

അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടെ മഴ, കടലാക്രമണ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു ;...

0
തിരുവനന്തപുരം : ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി...