മോദി എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പിണറായി തുടങ്ങുന്നത് : കെ.സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച്‌ തകര്‍ത്തതിനെതിരെ കെ.സി വേണുഗോപാല്‍. ബിജെപിയെ പോലെ സിപിഎം നേതൃത്വവും രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ബഫര്‍സോണ്‍ വിഷയത്തിലാണ് രാഹുലിന്റെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നത്. രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി മോദിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പോലീസ് സംരക്ഷണയിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. ഒരാളെ പോലും ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി നല്‍കേണ്ടത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ ഓഫീസ് തകര്‍ക്കുന്നതാണോ സിപിഎമ്മിന്റെ രീതി. അഞ്ച് ദിവസം ഇഡിയെ ഉപയോഗിച്ച്‌ കേന്ദ്രം രാഹുലിനെ പീഡിപ്പിച്ചു. മോദി എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പിണറായി തുടങ്ങുന്നത്. സിപിഎമ്മിന് മോദിയെ പല കാര്യത്തിലും സുഖിപ്പിക്കേണ്ടതുണ്ടാവും. കേന്ദ്രവുമായി എല്ലാ കാര്യത്തിലും അവര്‍ക്ക് ധാരണയുണ്ട്. കേന്ദ്രത്തിനതെിരെ നടക്കേണ്ട സമരമാണ് എംപിക്കെതിരെ നടത്തിയത്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് കത്തയച്ചതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ആര്‍ക്കും പ്രതിഷേധിക്കാം. എന്നാല്‍ അക്രമത്തിലേക്ക് കടക്കുന്നത് തെറ്റാണ്. അവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആ നാണക്കേട് മറയ്ക്കാനാണ് രാഹുലിന്റെ ഓഫീസ് അടിച്ച്‌ തകര്‍ത്തത്. ആക്രമിച്ച പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും ചെന്നിത്തല വിശേഷിപ്പിച്ചു.

ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസിലെ ഒരു വിഭാഗം ഈ അഴിഞ്ഞാട്ടത്തിന് കണ്ണടച്ച്‌ കൊടുക്കുകയാണ്. അത് അംഗീകരിക്കാനാവില്ല. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് ഈ അക്രമം നടത്തിച്ചതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ കലാപത്തിനുള്ള ഭരണകക്ഷിയുടെ രണ്ടാമത്തെ ആഹ്വാനമാണ് കല്‍പ്പറ്റയിലെ ആക്രമണമെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...