സഞ്ചരിക്കുന്ന ശ്മശാനവുമായി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതകം ഇന്ധനമായി പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ശ്മശാനം സജ്ജമാക്കാനൊരുങ്ങി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. മാര്‍ച്ച് 31 മുന്‍പായി സഞ്ചരിക്കുന്ന ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും തുച്ഛമായ നിരക്കില്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് പറഞ്ഞു.

സഞ്ചരിക്കുന്ന പാചകവാതക ശ്മശാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ കൊടുമണ്ണില്‍ പൊതുശ്മശാനമില്ല. മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത ഗ്രാമപഞ്ചായത്തിലെയും സമീപദേശങ്ങളിലെയും കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന ശ്മശാനം ഗുണകരമാകും. വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടു പോകാന്‍ സാധിക്കുന്ന രീതിയിലാകും സഞ്ചരിക്കുന്ന ശ്മശാനം ഒരുക്കുക. അരമണിക്കൂര്‍ സമയത്തിനുളളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ കഴിയുമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍ പറഞ്ഞു. ശ്മശാനം വാങ്ങുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ സാമുദായിക, സാമൂഹിക സംഘടനകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. ദീര്‍ഘകാലമായുളള പ്രദേശവാസികളുടെ ആവശ്യമാണ് സഞ്ചരിക്കുന്ന ശ്മശാനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...