കുളനട സഹകരണ ബാങ്ക് തട്ടിപ്പ് ; 2.38 കോടി ഈടാക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട സര്‍വിസ് സഹകരണ ബാങ്കില്‍ 2005-2011 കാലയളവില്‍ നടന്ന ക്രമക്കേടില്‍ കുറ്റാരോപിതരായവരില്‍നിന്ന് പലിശസഹിതം തുക ഈടാക്കാന്‍ സഹകരണ വകുപ്പിന്റെ ഉത്തരവ്. 14 പേര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ ക്രമക്കേട് നടന്ന കാലയളവിലെ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. ഭരണസമിതി അംഗങ്ങളില്‍ രണ്ടുപേര്‍ സി.പി.എം പ്രാദേശിക നേതാക്കളാണ്. ആകെ ഈടാക്കേണ്ടത് 2.38 കോടിയാണ്.

അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ ഏഴുപേര്‍ 13,431 രൂപ വീതം അടക്കണം. ഏറ്റവും കൂടുതല്‍ തുക ഈടാക്കേണ്ടത് രണ്ട് ഉദ്യോഗസ്ഥരില്‍നിന്നാണ്. ഇതുമാത്രം 1.9 കോടി രൂപ വരും. കുറ്റാരോപിതരില്‍ ഓരോരുത്തരും തുക ബാങ്കില്‍ അടക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം തുടര്‍നടപടിക്കാണ് വകുപ്പ് അധികൃതരുടെ തീരുമാനം. ബാങ്കില്‍ നടന്ന ക്രമക്കേടില്‍ ആയിരത്തോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്‌. കോടതി ഇടപെടലിനെ തുടര്‍ന്ന് 20 ശതമാനം തുക നേരത്തേ ചിലര്‍ക്ക് തിരികെനല്‍കിയിരുന്നു. ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് സഹകരണ നിയമം 68 (2) വകുപ്പ് പ്രകാരം സര്‍ച്ചാര്‍ജ് ഉത്തരവ് നല്‍കിയതെന്ന് സഹകരണ ജോയന്റ് രജിസ്ട്രാര്‍ ഓഫിസ് അധികൃതര്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തിയിരുന്നു. ചിലര്‍ നേരിട്ട് ഹാജരായെങ്കിലും മറ്റ് ചിലര്‍ രേഖാമൂലം വീശദീകരണവും നല്‍കി. കോഴഞ്ചേരി അസി. രജിസ്ട്രാറുടെ (ജനറല്‍) ഓഫിസിലെ യൂനിറ്റ് ഇന്‍സ്പെക്ടറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....