പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം യുദ്ധക്കളമായി ; മുപ്പതോളം മരണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിലെ വിവിധ മേഖലകളിൽ ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ അതിരൂക്ഷമായ സായുധ സംഘർഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി) പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷാ സേനയുമാണ് ഏറ്റുമുട്ടിയത്. 200-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്.

ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധിക‍ൃതരെ അറിയിച്ചു.പിന്നാലെ പാക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും പിന്നാലെ മേഖലയിൽ പ്രതിഷേധം ഉടലെടുക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചു. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു.
ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തങ്ങൾക്ക് നേരെയാണ് വൻതോതിൽ ആക്രമണം ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യൂ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടിയെന്ന് പരാതി ; യുവതി അറസ്റ്റിൽ

0
പാലക്കാട് : റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന്...

കോളിയാടി സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷി​ഗല്ല രോ​ഗബാധ

0
മാനന്തവാടി : കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക് കൂടി...

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണം; അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

0
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഘട്ടത്തിലും അന്വേഷണത്തിനിടയിലും കോടതിയുടെ കസ്റ്റഡിയിലിരിക്കെ...

മമതയുടെ വീട് വളഞ്ഞ് സിഐഡി സംഘം ; വ്യാജരേഖാ കേസിൽ വ്യാപക പരിശോധന

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ...