മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അഡ്വാന്‍സ് തുകയായി 126 കോടി രൂപ നല്‍കിയതിന് സര്‍ക്കാരിന്റെ കയ്യില്‍ രേഖകളില്ല. എഎഫ്എയും സര്‍ക്കാരും തമ്മിലോ പ്രൊമോട്ടര്‍മാരുമായോയുള്ള കരാറുകള്‍ എംഒയു എന്നിവയൊന്നും ഫയലുകളിലില്ല. കുറച്ച് ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ് കായിക വകുപ്പിന്റെ കൈവശമുള്ളത്. ടെന്‍ഡര്‍ ഇല്ലാതെ സ്‌പോണ്‍സറായി തിരഞ്ഞെടുത്ത ‘ഗോട്ട് ആന്‍ഡ് ഗ്ലോബല്‍’ എന്ന കമ്പനി കത്തയക്കുന്നതിന് 20 ദിവസം മുമ്പ് മാത്രം രൂപീകരിച്ച ഷെല്‍ കമ്പനിയാണെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയഷന് മെയില്‍ അയച്ചത് നടപടിക്രമം പാലിക്കാതെയാണെന്നും എഎഫ്എയുടെ ഉറപ്പുലഭിക്കാതെ പരിപാടിയുമായി മുന്നോട്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും കായികവകുപ്പ് മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം കാര്യങ്ങള്‍ ശരവേഗത്തില്‍ നീങ്ങിയെന്നും ചീഫ് സെക്രട്ടറിക്ക് മേല്‍നോട്ട കുറവുണ്ടായിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി...

അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ വെടിവെപ്പ് ; എട്ടുപേർക്ക് പരിക്ക്

0
​ഗുവാഹത്തി: അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്...

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...