ഇരട്ട ആഘാതത്തിൽ സുരേന്ദ്രൻ ; മഞ്ചേശ്വരത്തും കോന്നിയിലും തോൽവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരട്ടത്തോൽവിയുടെ ആഘാതത്തിലാണ് ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാർട്ടിക്ക് സ്വാധീനമുണ്ടെന്നു കരുതിയ രണ്ട് സീറ്റുകളിൽ പുതിയ പരീക്ഷണമെന്ന നിലയിൽ സംസ്ഥാന അധ്യക്ഷനെ ഒരേ സമയം പോരിനിറക്കി പരാജയം ഏറ്റുവാങ്ങിയതിന്റെ നഷ്ടത്തിലും നാണക്കേടിലുമാണ് പാർ‌ട്ടിയും സംസ്ഥാന അധ്യക്ഷനും. മഞ്ചേശ്വരത്ത് ഒരുക്കൽക്കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രന് കോന്നിലും രണ്ടാം പരാജയമാണ്.

2016 ൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് തോറ്റതെങ്കിൽ ഇത്തവണ പരാജയത്തിന്റെ ആഴം കൂടി. അവസാന നിമിഷം വരെ പൊരുതിയ സുരേന്ദ്രൻ 3000ത്തിലേറെ വോട്ടിനാണ് ഒരിക്കൽ കൂടി പരാജയപ്പെട്ടത്.  കഴിഞ്ഞ തവണ എതിരാളിയായിരുന്ന അബ്ദുൽ റസാക്കിന്റെ രണ്ടാം മൽസരത്തിലാണ് സുരേന്ദ്രൻ 89 വോട്ടിന് തോറ്റത്. എന്നാൽ അബ്ദുൽ റസാക്കിന്റെ മരണത്തെ തുടർന്നു ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കമറുദീൻ ജ്വല്ലറി ഇടപാട് കേസിൽപ്പെട്ടതോടെ മൽസരരംഗം വിട്ടത് തനിക്കനുകൂലമാവും എന്നായിരുന്നു സുരേന്ദ്രന്റെ പ്രതീക്ഷ. പുതുമുഖത്തെ രംഗത്തിറക്കി ലീഗ് നടത്തിയ പരീക്ഷണം ഒരിക്കൽക്കൂടി സുരേന്ദ്രന് തിരിച്ചടിയായി. രണ്ട് ദിവസം മാത്രമേ പ്രചാരണത്തിനിറങ്ങിയുള്ളൂവെങ്കിലും പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനം വഴി വിജയം നേടാം എന്ന സുരേന്ദ്രന്റെ പ്രതീക്ഷയും അസ്ഥാനത്തായി.

അതേസമയം ശബരിമല സമര നായകൻ എന്ന പരിവേഷത്തോടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഒരിക്കക്കൽക്കൂടി പോരിനിറങ്ങിയ സുരേന്ദ്രന് അവിടെയും കാലിടറി. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 40,000 ൽ പരം വോട്ട് നേടിയ സുരേന്ദ്രൻ 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 39786 വോട്ടു നേടിയിരുന്നു. എന്നാൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ഏക സ്ഥാനാർഥിയായ സുരേന്ദ്രന് ഇത്തവണയും കോന്നിയിൽ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ.

പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്നതിനൊപ്പം ശബരിമല സമരനായകനെന്ന് പേരെടുത്ത സുരേന്ദ്രന് പക്ഷേ വിശ്വാസ സമൂഹത്തിന്റെ മനംകവരാനായില്ലെന്നത് ബിജെപിയെയും സുരേന്ദ്രനെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. ഒപ്പം സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുടക്കംമുതൽ പൊരുതുന്നവർക്ക് കൂടുതൽ കുത്തു പകരുന്നതാണ് പാർട്ടിയുടെ സംസ്ഥാനത്തെ തകർച്ചയും സുരേന്ദ്രന്റെ വ്യക്തിപരമായ തോൽവിയും. രണ്ടിടങ്ങളിൽ മത്സരിക്കുന്നത് ശരില്ലെന്ന ഒരു വിഭാഗത്തിന്റെ വിമർശനം തള്ളിയാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനെ രണ്ടിടത്തും പോരിനിറക്കിയത്. വിമർശകരുടെ വാദം ശരിവയ്ക്കുന്നതുകൂടിയായി മത്സരം ഫലം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...