ന്യൂഡൽഹി : ആർ.എസ്.എസ് നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം തള്ളി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ആർ.എസ്.എസ്. രാജ്യത്തിന് രണ്ട് ജനപ്രിയ പ്രധാനമന്ത്രിമാരെ നൽകിയ സംഘടനയാണ് ആർഎസ്എസ് എന്നും നിരോധനത്തിന് ഒരു കാരണം പോലും ഗാർഗെ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ‘’ആർ.എസ്.എസ്. ശതാബ്ദി വർഷം ആഘോഷിക്കുകയാണ്. എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ രാജ്യം മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ച ഒരു സംഘടനയാണ് ആർ.എസ്.എസ് എന്ന് അമിത് ഷാ പറഞ്ഞു.
ആർ.എസ്.എസ്.സിൽ പ്രവർത്തിച്ച് വന്ന നരേന്ദ്ര മോദിയും അടൽബിഹാരി വാജ്പേയും രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി. അവരിരുവരും രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഉൾപ്പെടുന്നവരാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയാണ് ആർ എസ് എസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അവരുടെ കേഡർമാർ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്”. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും ആർ.എസ്.എസ്സിന്റെ സംഭാവന വളരെ വലുതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉദ്ദേശ്യം മനസ്സിലാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും നടപ്പിലാകില്ലെന്നും അമിത് ഷാ പറഞ്ഞു.





























