ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിസിനസുകാരനെതിരെ ആൾക്കൂട്ട ആക്രമണം. 50 കാരനായ ഖോകോൺ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും കുളത്തിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ഡിസംബർ 31 ന് രാജ്യത്തെ ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
വീട്ടിലേക്കുള്ള യാത്രാമധ്യേ ജനക്കൂട്ടം ഇയാളെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയും ചെയ്തു. അടുത്തുള്ള ഒരു കുളത്തിലേക്ക് ചാടിയതിനാൽ മാത്രമാണ് അയാൾ രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാസിനെ ആക്രമിച്ചതെന്ന് ഭാര്യ പറഞ്ഞു. അക്രമികൾ അദ്ദേഹത്തെ കുത്തുകയും തലക്ക് അടിക്കുകയും ചെയ്തു.





























