വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വിശാഖപട്ടണത്തെ വിഷവാതക  ദുരന്തത്തില്‍ സ്വമേധയാ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് നല്‍കി. നാല് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു.

വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. വിഷവാതകം ശ്വസിച്ച്‌ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്നൂറ്റി പതിനാറ് പേരില്‍ 80 പേരുടെ നില ഗുരുതരമായി തുടരുന്നു. വെങ്കട്ടപ്പുരത്തെ എല്‍.ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീന്‍ ചോര്‍ന്നത്. ലോക് ഡൗണിനെത്തുടര്‍ന്ന് ഈ ഫാക്ടറി അടഞ്ഞുകിടക്കുകയായിരുന്നു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു.

വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചതായി എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തേക്ക് വിദഗ്ദ്ധസംഘത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...