നിര്‍മല്‍ ശിവരാജന് നാടിന്‍റെ അന്ത്യാഞ്ജലി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മധ്യപ്രദേശിലെ പട്നിയില്‍ മിന്നല്‍ പ്രളയത്തിലകപ്പെട്ട് മരിച്ച ആര്‍മി എജ്യുക്കേഷന്‍ കോപ്സിലെ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന് നാടിന്‍റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈകീട്ട് 3.30ന് നിര്‍മലിന്‍റെ മാമംഗലത്തെ വസതിയില്‍ എത്തിച്ചു. മൃതദേഹത്തോടൊപ്പം ഭാര്യ ലെഫ്റ്റനന്‍റ് ഗോപി ചന്ദ്രയും അനുഗമിച്ചിരുന്നു. ചെറുപ്പം മുതല്‍ ആര്‍മിയില്‍ ചേരണമെന്ന് മകന്‍ പറഞ്ഞത് ഓര്‍മിച്ച്‌ അമ്മ സുബൈദ പൊട്ടിക്കരഞ്ഞു.

അച്ഛന്‍ ശിവരാജനും മകന്‍റെ മൃതദേഹം കണ്ടതോടെ നിയന്ത്രണംവിട്ടു. നിര്‍മല്‍ പഠിച്ച തേവര സേക്രഡ് ഹാര്‍ട്സ് കോളജിലെയും മദ്രാസ് ക്രിസ്ത്യന്‍ കോളജിലെയും സഹപാഠികളും കൂട്ടുകാരനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

സംസ്ഥാന സര്‍ക്കാറിനുവേണ്ടി മന്ത്രി പി. രാജീവ് പുഷ്പചക്രം സമര്‍പ്പിച്ചു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് എന്നിവരും കലക്ടര്‍ ഡോ. രേണുരാജും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

വീട്ടിലും സംസ്കാര ചടങ്ങുകള്‍ നടന്ന പച്ചാളത്തെ ശ്മമശാനത്തില്‍ വെച്ചും പോലീസ് ഔദ്യോഗിക ബഹുമതി നല്‍കി. കരസേനയുടെ ഗാര്‍ഡ് ഓഫ് ഹോണറിന് ശേഷം ഭാര്യ ഗോപി ചന്ദ്ര ഭര്‍ത്താവിന് അന്ത്യാഭിവാദ്യം നല്‍കിയ കാഴ്ചയും വികരനിര്‍ഭരമായിരുന്നു. വൈകീട്ട് 5.45ഓടെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം ചിതയിലേക്കെടുത്തു. നിര്‍മല്‍ ശിവരാജിന്‍റെ കൊച്ചിയിലെ വസതി കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഖുബ സന്ദര്‍ശിച്ചു. ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...